മൊല്ലാക്ക കാലത്ത് തന്നെ കീറിയ രണ്ട് കുടയുമായി വീട്ടില്‍ നിന്നിറങ്ങുന്നത് കണ്ട ഭാര്യ: എങ്ങോട്ടാ നിങ്ങള്‍?
മൊല്ലാക്ക: ഞമ്മള്‍ തൃശൂര്‍ പൂരത്തിന്‍ പോവ്വാ.
ഭാര്യ: തൃശൂര്‍ പൂരത്തിനോ? എന്‍റെ ബദ്‌രീങ്ങളേ; ആട്ടെ. അതിനെന്തിനാ രണ്ട് കുട? അതും കീറി നാശമായത്?
മൊല്ലാക്ക: അവിടെ കുടമാറ്റം ഉണ്ടെന്ന് കേട്ടു. ഇത് രണ്ടും മാറ്റിക്കിട്ടിയാല്‍ നന്നല്ലോ.